പേജുകള്‍‌

വ്യാഴാഴ്‌ച, സെപ്റ്റംബർ 04, 2008

ഒരു യാത്രയുടെ അന്ത്യം

"പ്ലാശ്നാലേക്ക് പോകുന്ന 12 no വള്ളി സ്റ്റാന്‍ഡിന്‍റെ ഇടതു ഭാഗത്ത് പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നു" ... ഈ അനൌണ്‍സ്മെന്റ് കേട്ടാണ് ഞാന്‍ കണ്ണ് തുറന്ന് നോക്കിയത്…അതാ ബസ്സ് പാലാ സ്റ്റാന്‍ഡില്‍ എത്തിയിട്ട് 5 മിനിട്ട് കഴിഞ്ഞെന്നു തോന്നുന്നു. ഞാന്‍ വേഗം എന്‍റെ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി . ഉറങ്ങി പോയിട്ടും ഒന്നു വിളിച്ചുണര്ത്തേണ്ട മര്യാദ കാണിക്കാത്ത കണ്ടക്ടറെ ഞാന്‍ സൂക്ഷിച്ച് ഒന്നു നോക്കി. നി ഇനിയും തിരിച്ച് ഈ ബസ്സില്‍ കേറുമല്ലോ അപ്പോള്‍ നിന്നെ ഞാന്‍ എടുത്തോളാം എന്ന രീതിയില്‍ അയാള്‍ തിരിച്ചും.


ഹോ! ഇനി ടിന്‍്റു മോന്‍്റെ വീട്ടില്‍ എത്തണമെങ്കില്‍ കുറെ സമയം ആകുമല്ലോ… ഞാന്‍ ആണെങ്കില്‍ ഉച്ച ഊണിന് അങ്ങ് എത്തിയേക്കാമെന്ന് പറഞ്ഞും പോയി. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.


വള്ളികള്‍ മാനേജ് ചെയ്യുന്ന ചേട്ടന്‍്റെ അടുത്ത ചെന്ന ഞാന്‍ ചോദിച്ചു. "ചേട്ടാ പ്ലാശ്നാല്‍ വരെ ഒന്നു പോണം.വള്ളി റെഡി അല്ലെ "എന്ന്.


അതിനെന്താ മോനേ ഇന്നാ കേറിക്കോ എന്ന മട്ടില്‍ ഒരു വള്ളി പുള്ളികാരന്‍ എന്‍്റെ കയ്യിലേക്ക് എടുത്തു തന്നു. സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഒരു ചാട്ടം.

ഓ..ഓ..ഓ..ഓ..(ഇവിടെ ടാര്‍സനെ പോലെ ശബ്ദം ഉണ്ടാക്കുക)

ഒരു 5 മിനിട്ട് കഴിഞ്ഞു കാണും. ഞാന്‍ അതാ അപ്പുറത്തെ കരയില്‍ എത്തി നില്കുന്നു. അടുത്ത് കണ്ട ചായക്കടയില്‍ ഞാന്‍ പോയി ചോദിച്ചു "ചേട്ടാ ഈ ടിന്റു മോന്റെ വീടേതാ?"

ഒരു എമണ്ടന്‍ മല ചൂണ്ടി കാണിച്ചു അങ്ങേരു പറഞ്ഞു : "ദാ കാണുന്ന ചെറിയേ മല കേറി ഇറങ്ങിയാല്‍ ആദ്യം കാണുന്ന വീടാ."

ടിന്റു മോന്റെ വീട് സന്ദര്‍ശിക്കാം എന്ന പറഞ്ഞു പോയ നിമിഷത്തെ ശപിച്ചു കൊണ്ട് ഞാന്‍ മല കേറാന്‍ ആരംഭിച്ചു.

ഹോയ്യാരാ ഹോയ്യാരാ (ഇതു മീന്‍പിടുത്തക്കാര്‍ പാടുന്നതാണെങ്കിലും ഈ സന്ദര്‍ഭത്തിനു യോജിച്ചത് ആണെന്ന് തോന്നിപോയി )

ഏകദേശം അര മണിക്കൂര്‍ നടന്നു കാണും..ദാ നില്ക്കുന്നു ടിന്റു മോന്‍ അവന്റെ വീടിനു മുമ്പില്‍ !! ഓടി ചെന്നു കെട്ടി പുണരുന്നതിനിടയില് അവന്‍ ചോദിച്ചു "യാത്ര ഒക്കെ സുഖമായിരുന്നോ? " ഇതില്‍ പരം എന്ത് സുഖം എന്ന പറഞ്ഞു കൊണ്ട് വിശക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ വയര്‍ തിരുമ്മി കാണിച്ചു( അവന് മനസ്സിലായെന്നുതോന്നുന്നു)

എന്തായാലും അല്‍പ സമയത്തിനകം ഓരോരോ വിഭവങ്ങള്‍ എന്റെ മുമ്പില്‍ പ്രത്യക്ഷ പെടാന്‍ തുടങ്ങി. കുറെ നേരം ആയിട്ടും മറ്റവനെ കാണാഞ്ഞിട്ട് ഞാന്‍ ടിന്റു മോന്റെ അമ്മയോട് ചോദിച്ചു "ആന്റി മറ്റവന്‍ ഇല്ലേ ?"

"ആരുടെ കാര്യമാ മോനിപ്പറയുന്നേ?" ആന്റി ഒന്നും മനസ്സിലാവാത്ത ഭാവത്തില്‍ പറഞ്ഞു.

"അല്ല ഇങ്ങോട്ട് വിളിച്ചപ്പോള്‍ ടിന്റുമോന്‍ എന്തൊക്കെയോ തരാമെന്നു വാഗ്ദാനം ചെയ്തിരുന്നു" ഞാനും വിട്ടുകൊടുത്തില്ല.

"ഓഹോ അതിനെന്താ , ഇപ്പൊ കൊണ്ടുവരാം " ആന്റി വേഗം അടുക്കളേലോട്ട് പോയി.

മടങ്ങി വന്നപ്പോള്‍ കുറെ പാത്രങ്ങളും ഉണ്ടായിരുന്നു ആന്റിയുടെ കയ്യില്‍. ഒരു കുപ്പിം വെള്ളവും എന്റെ മുമ്പില്‍ വെച്ചിട്ട് " ഇതാരുന്നെ നേരത്തെ അങ്ങ് പറഞ്ഞൂടാരുന്നോ " എന്നൊരു ചോദ്യവും.

ഞാന്‍ ആകെ ഇളിഭ്യനായി പോയി. ഞാന്‍ ചോദിച്ചത് വെറും പന്നി ഇറച്ചിയുടെ കാര്യമാ എന്ന് ആന്റിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ കുറെ പാടുപ്പെട്ടു. പിന്നെ അധിക സമയം ഞാന്‍ അവിടെ നിന്നല്ല. രാത്രി അവിടെ തങ്ങണം എന്നുള്ള മോഹം ഒക്കെ ഉപേക്ഷിച്ചു തിരിച്ചു പോകാനുള്ള വള്ളി പിടിക്കാനായി ഞാന്‍ ഓടി.

1 അഭിപ്രായം:

Thank you for providing the comments