പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 12, 2008

ഒരു പരീക്ഷ തലേന്ന്

"ഛേ ഈ പരീക്ഷ കണ്ടു പിടിച്ചവനെ തല്ലി കൊല്ലണം!" ശ്രീകുട്ടന്‍ പുസ്തകം വലിച്ചെറിഞ്ഞു ദേഷ്യത്തോടെ പറഞ്ഞു."ഹും അല്ലേലും നിനക്കൊക്കെ ഉള്ളതാ...പരീക്ഷയുടെ തലേ ദിവസം വരെ പഠിക്കാതെ ഇരിക്കും.എന്നിട്ട് അവസാനം കിടന്നു എന്തൊരു വെപ്രാളമാ" പുഞ്ചിരി അല്പം പുച്ഛിച്ചു കൊണ്ടു തന്നെ പറഞ്ഞു.


"നി എല്ലാം നേരത്തെ പഠിച്ചെന്നു കരുതി ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ?" പുച്ഛം സഹിക്കാന്‍ വയ്യാതെ ഞാന്‍ തിരിച്ചടിച്ചു. "ഓ അല്ലേലും ഈ അവസാനം പഠിച്ചില്ലേ പഠിക്കുന്നതെല്ലാം വേസ്റ്റ് ആണെന്നെ. ഇതാവുമ്പോ അധിക നേരം ഓര്‍ത്തിരിക്കണ്ടല്ലോ. കുറച്ചു കഴിഞ്ഞു പോയി പരീക്ഷക്ക് എല്ലാം അങ്ങ് എഴുതി വെച്ച പോരെ?" ഞാന്‍ തലേ ദിവസം പഠിക്കുന്ന ഞങ്ങളെ പോലുള്ള മഹാന്മാര്‍ക്ക് വേണ്ടി വാതോരാതെ പ്രസംഗിച്ചു.


പുഞ്ചിരി സ്റ്റഡി ലീവിന്റെ സമയത്തു തന്നെ എല്ലാം പഠിച്ചിട്ട് പരീക്ഷയുടെ തലേ ദിവസം ഞങ്ങടെ ഒക്കെ അഭ്യാസം കാണാന്‍ ഉണര്‍ന്നിരിക്കും. പതിവായി ഇങ്ങനെ ഒക്കെ തനെയാണ്‌ സംഭവിച്ചുപോരുന്നത്.


"അയ്യോ 1 മണി ആവുമ്പോ മോളെ വിളിക്കാമെന്ന് പറഞ്ഞതാ." ശ്രീകുട്ടന്‍ ഓടി ചെന്നു മോളെ കുത്തി ഉണര്‍ത്തികൊണ്ട് പറഞ്ഞു. "ഡാ എഴുന്നെക്കെടാ, നിന്നെ വിളിക്കാമെന്ന് പറഞ്ഞില്ലേ...എണ്ണിച്ചു വാ" "എന്തായാലും ഇന്നു ഉറക്കം ഒന്നും ഇല്ലാലോ, നമുക്ക് പോയി ഒരു ചായ ഒക്കെ കുടിച്ചിട്ട് വരാം, എന്താ?" സ്രീകുട്ടന്റെ പേഴ്സ് ഒക്കെ തുറന്നു നോക്കിക്കൊണ്ട്‌ പുഞ്ചിരി പറഞ്ഞു.


"ആ അത് ശരിയാ, പഠിത്തം മറന്നാലും വയറിനെ മറക്കരുതല്ലോ..."ശ്രീകുട്ടന്‍ ഭക്ഷണത്തോടുള്ള തന്‍റെ ആഭിമുഖ്യം പ്രഖ്യാപിച്ചു.


"എന്തായാലും ഈ ബുക്ക് കൂടി എടുത്തേക്കാം...അത്രേം സമയം കളയാതെ പഠിക്കാമല്ലോ." പഠിക്കാനുള്ള താല്‍പ്പര്യം മൂത്ത് ഞാന്‍ പറഞ്ഞു.


അങ്ങനെ ഏകദേശം ഒരു 1.30 ആയി കാണും. ഞാനും പുഞ്ചിരിയും മോളും ശ്രീകുട്ടനും കൂടി വീടിനടുത്തുള്ള ഒരു ചായക്കട ലക്ഷ്യമാക്കി നടന്നു. ഒരു വിശാലമായ ഹൈവേ കടന്നു വേണം ചായക്കടയില്‍ എത്താന്‍. ചായക്കട എന്ന് പറഞ്ഞാല്‍ ഒരു നല്ല സെറ്റപ്പ് ഒക്കെ ഉള്ള ഒരു ഹോട്ടല്‍ ആണ്. ഞങ്ങള്‍ അവിടെ സ്ഥിരമായി കഴിക്കുന്നത്‌ കൊണ്ടു പറ്റ് ഒക്കെ ഉള്ള കൂട്ടത്തിലാ. ആ ഹോട്ടലിന്റെ ഒരു ഗുണം എന്ന് പറയുന്നതു അത് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും എന്നുള്ളതായിരുന്നു.


നടന്നു നടന്നു അവസാനം ഞങ്ങള്‍ ഹോട്ടലില്‍ എത്തി. "ചേട്ടാ ഒരു 4 ചായേം ഒരു 10-15 പഴം പൊരിയും ഇങ്ങു എടുത്തോ"


ഞങ്ങളെ നന്നായി അറിയാവുന്ന കടക്കാരന്‍ ഒരു വൈക്ലഭ്യവും ഇല്ലാതെ അതെല്ലാം എടുത്തു തന്നു. അവിടെ ഇരുന്നവര്‍ എല്ലാം "ഇവന്‍മാര്‍ ഒന്നും ഭക്ഷണം കണ്ടിട്ടില്ലേ" എണ്ണ മട്ടില്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

കൊണ്ടുവന്ന പഴം പൊരി ഒക്കെ അകത്താക്കി പുഞ്ചിരി ചോദിച്ചു :"ഇനിം വേണോ?...അല്ലെ വേണ്ട നമുക്ക് ഒരു 5 മണി ആവുമ്പോ വീണ്ടും വരം..അപ്പൊ ഉറങ്ങാതെ ഇരിക്കാമല്ലോ..."

അങ്ങനെ പറ്റൊക്കെ എല്ലാം കറക്റ്റ് ആയിട്ട് എഴുതി ഞങ്ങള്‍ തിരിച്ചു നടന്നു. തിരിച്ചു ഹൈവേയില്‍ എത്തിയപ്പോള്‍ ശ്രീകുട്ടന്‍ ഒരു ആഗ്രഹം പറഞ്ഞു. ദുരാഗ്രഹം എന്ന് വേണം പറയാന്‍ : "എടാ ഇപ്പോള്‍ റോഡില്‍ വണ്ടികള്‍ ഒന്നും ഇല്ലാലോ, എനിക്ക് ഹൈവേയില്‍ ഒന്നു മലര്‍ന്നു കിടക്കണം, എങ്ങനെ ഉണ്ടെന്നു ഒന്നു അറിയണമല്ലോ."

"ഹൊ എനിക്ക് വയ്യ, ഞാന്‍ കിടന്നാ പിന്നെ അവിടെ കിടന്നു ഉറങ്ങി പോവും, എന്നെ നിര്‍ബന്ധിക്കരുത്" മോള്‍ പാതി ഉറക്കത്തില്‍ പറഞ്ഞു.

"എന്നാ നി ഒരു കാര്യം ചെയ്യ്, നി അവിടെ നിന്നു വല്ലോ വണ്ടിയും വരുന്നുണ്ടോ എന്ന് നോക്ക്. ഞങ്ങള്‍ റോഡില്‍ നീണ്ടു നിവര്‍ന്നു ഒന്നു കിടക്കട്ടെ. ഇനി ഇതുപോലെ ഒരു അവസരം കിട്ടുമോ?" ഞാന്‍ ശ്രീകുട്ടനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പറഞ്ഞു.


അങ്ങനെ ഞങ്ങള്‍ 3 പേരും ഹൈവേയുടെ ഒത്ത നടുക്ക് മാനം നോക്കി കിടന്നു. അതുകണ്ട മോള്‍ പറഞ്ഞു "ആ എന്നാ ഞാനും ഒന്നു ട്രൈ ചെയ്തു നോക്കട്ടെ"


"അയ്യോ എന്തൊരു കാറ്റാ...ബീച്ചില്‍ കിടക്കുന്നത് പോലെ ഉണ്ട്!"പുഞ്ചിരി ആത്മഗതം പറഞ്ഞു.

"എടാ ഇപ്പൊ വല്ല വണ്ടിയും വന്നാ നമ്മുടെ പുറത്തുടെ കേറില്ലേ?" മോള്‍ മാനത്തു നിന്നു കണ്ണെടുക്കാതെ ചോദിച്ചു.

"ഏയ് ഇല്ലെടാ, വണ്ടി വന്നാ വെട്ടം അടിക്കില്ലേ? അപ്പൊ നമുക്ക് എണ്ണീച്ചു മാറാം" ഞാന്‍ അവനെ സമാധാനിപ്പിച്ചു.

അങ്ങനെ ഒരു 5 മിനിട്ട് കഴിഞ്ഞു കാണും. ഞങ്ങള്‍ കാണാതെ ഒരു വണ്ടി പതിയെ വന്നു സൈഡില്‍ നിന്നു.
"ആരാടാ അത്?!! നിനക്കൊക്കെ ചാവാന്‍ വേറെ സ്ഥലം ഒന്നും കണ്ടില്ലേ?" ജീപ്പില്‍ നിന്നും ഒരു അലര്‍ച്ച കെട്ട് ഞങ്ങള്‍ക്ക് സുബോധം വീണു.
"മോളെ ഓടിക്കോടാ..." പുഞ്ചിരി പറഞ്ഞു തീര്‍ന്നതും ഞങ്ങള്‍ എല്ലാം ഒരുമിച്ചു ഒരു ഓട്ടം അങ്ങ് വെച്ചു കൊടുത്തു. പക്ഷേ ഒരു രക്ഷയുമില്ല. പോലീസുകാര്‍ പുറകെ തന്നെ ഓടി.

"ഡാ ഇതു വഴി ഓടിക്കോ.." ആദ്യം കണ്ട ഇടവഴി ചൂണ്ടി കാണിച്ചു ശ്രീകുട്ടന്‍ പറഞ്ഞു. അങ്ങനെ ഓടി ഓടി ഒരു പരിചയമില്ലാത്ത സ്ഥലത്ത് എത്തി. എന്നിട്ടും പോലീസുകാര്‍ വിടുന്ന മട്ടില്ല.

ഗത്യന്തരം ഇല്ലാതെ ഓടി ഒരു വീടിന്‍റെ terrace -ഇല്‍ കയറി ഇരുന്നു. ഭാഗ്യം കൊണ്ടു പോലീസുകാര്‍ ഞങ്ങളെ കണ്ടില്ല. അവര്‍ ഞങ്ങളെ ഏതോ സാമൂഹ്യ വിരുദ്ധരായി തെറ്റി ധരിച്ചു. അതാ പ്രശ്നം ആയതു. ഞങ്ങള്‍ വെറും പാവങ്ങള്‍ ആണെന്നുണ്ടോ അവര്‍ അറിയുന്നു! എന്തായാലും ഇറങ്ങി ചെന്നാല്‍ പിന്നെ അന്നത്തെ പരീക്ഷ പോയിട്ട് ആ സെമസ്റ്ററില്‍ പരീക്ഷ എഴുതാന്‍ പറ്റില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.

"ഹും നി ഒക്കെ എന്തായാലും പുറത്തു വരുമല്ലോ...അപ്പൊ എടുത്തോളാം.." "നിന്നെ ഒക്കെ കുറെ നാളായി ഞങ്ങള്‍ നോക്കി നടക്കുവാ" എന്നൊക്കെ അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കുറെ നേരം ആയിട്ടും അവര്‍ അവിടെ ഒക്കെ തന്നെ കറങ്ങി നടപ്പുണ്ടായിരുന്നു. ഞങ്ങള്‍ കയറി ഇരുന്ന വീട് ഒരു റോഡ് സൈഡില്‍ ആയിരുന്നു. അതുകൊണ്ട് ഇറങ്ങി പോവാനും പറ്റാത്ത അവസ്ഥ.

"അമ്മേ! നാളെ പരീക്ഷക്ക്‌ പോയി എന്തോന്ന് എഴുതി വെക്കും?" ഞാന്‍ ആരോടെന്നില്ലാതെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു പോയി.

"ഏതായാലും ബുക്ക് നമ്മുടെ കയ്യില്‍ ഉണ്ടല്ലോ. ഇവിടെ ഇരുന്നു അഡ്ജസ്റ്റ് ചെയ്തങ്ങു പഠിക്കാം." മോള്‍ പറഞ്ഞു.


കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നത് കൊണ്ട് വെളിച്ചത്തിന് പ്രശ്നം ഒന്നും ഉണ്ടായില്ല. അങ്ങനെ മൊബൈല്‍ ഒക്കെ തെളിച്ചു പഠനം ആരംഭിച്ചു. ഏകദേശം 5-5.30 ആയപ്പോള്‍ പോലീസുകാര്‍ പോയെന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. പതിയെ ഇറങ്ങി ആദ്യം കണ്ട വഴിയിലൂടെ വീട്ടിലേക്ക് ഓടി.


"ആ ഇത്രേം സമയം ആയില്ലെ? ഇനിയും പോയി ഒരു ചായ കൂടി കുടിച്ചാലോ? പുഞ്ചിരി ചോദിച്ചു."അയ്യോ!" പുഞ്ചിരിയുടെ മുതുകു നോക്കി ശ്രീകുട്ടന്‍ ആഞ്ഞൊന്നു കൊടുത്തു. മോളും ഞാനും വിട്ടില്ല, കൊടുത്തു ചട പടാന്ന് ഒരു 5-6 എണ്ണം.

അന്ന് ആദ്യമായി പഠിച്ചു പഠിച്ചു പഠിച്ചു നടുവേദനയുമായി പുഞ്ചിരി പരീക്ഷ എഴുതാന്‍ പോയി.

-----

എന്തായാലും ആ പരീക്ഷക്ക്‌ എല്ലാവര്‍ക്കും നല്ല മാര്‍ക്ക് ആയിരുന്നു. പോലീസുകാരുടെ കാവലില്‍ പഠിച്ചാല്‍ നല്ല പോലെ ഓര്‍മ്മ നില്‍ക്കുമെന്ന് അന്നത്തോടെ ഞങ്ങള്‍ക്ക് മനസ്സിലായി.

9 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. കുഞ്ഞാടെ ഇന്നു ഒക്ടോബര്‍ 13 പിന്നെങ്ങിനാ ഡിസംബര്‍ 10നു ഇതു പോസ്റ്റ് ചെയ്തത് ?
    ഏതായാലും പരീക്ഷ അനുഭവം കൊള്ളാം..........

    മറുപടിഇല്ലാതാക്കൂ
  3. അയ്യോ വിനു ഒരു അബദ്ധം പറ്റി പോയതാ...അങ്ങ് ക്ഷമിച്ചു കള... 32 നാക്കിനിടെ ഒരു പല്ലല്ലാ ഉള്ളു...അതിന്റെയാ...

    മറുപടിഇല്ലാതാക്കൂ
  4. ഹൊ! എന്ത് നല്ല കുട്ടികള്‍..പോലീസ് ഓടിപ്പിച്ചത്‌ കൊണ്ടു പഠിച്ചു..നന്നായിപ്പോയി..
    നല്ല പോസ്റ്റ് കേട്ടോ...

    മറുപടിഇല്ലാതാക്കൂ
  5. പണ്ടിതു പോലെ ആഗ്രഹം തോന്നി വടകര എന്‍.എചിനു നടുവില്‍ മൂത്രമൊഴിച്ചതു ഓറ്‍മവന്നു. അതു പുലറ്‍ചെ രണ്ടരക്കായിരുന്നു. ഓറ്‍മകള്‍ക്കെന്തു സുഗന്ധം.. അല്ല അല്ല്ലേ ചെറിയ ദുറ്‍ഗന്ധം :-)

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments